കീവ്: യുക്രെയ്നിൽ ഇന്ന് പുലർച്ചെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ രണ്ട് പേർ മരിച്ചു. രാജ്യ തലസ്ഥാനമായ കീവിലാണ് റഷ്യ ആക്രമണം നടത്തിയത്.
ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റു. റഷ്യ ബാലിസ്റ്റിക്ക് മിസൈലാക്രമണമാണ് നടത്തിയതെന്ന് മേയർ വിടാലി ക്ലിറ്റ്സ്കോ പറഞ്ഞു. തലസ്ഥാനത്ത് അസാധാരണമായ സാഹചര്യമാണ് ഉണ്ടായതെന്നും മേയർ കൂട്ടിച്ചേർത്തു.
കീവിലെ ജനവാസമില്ലാത്ത കെട്ടിടത്തിലാണ് മിസൈൽ പതിച്ചതെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഈ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ സമീപത്തെ കെട്ടിടത്തിലേയ്ക്ക് പതിച്ചു. തുടർന്നാണ് രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടതെന്നും നിരവധി പേർക്ക് പരിക്കേറ്റതെന്നും കീവ് പോലീസ് പറഞ്ഞു.